Friday, November 22, 2013

ഡ്രോപ്പൌട്ട്.....

ഒരിറ്റ് നിണമണിയാതെ......
ഒരു ചെറു നാളമേല്‍ക്കാതെ......
ഒരുതുള്ളി കണ്ണുനീര്‍ മധുരം നുണയാതെ.....
മഴയേല്‍ക്കാതെ....നനയാതെ.....
ദിശയറിയാതെ....നേരറിയാതെ....
എന്തിനായ് നീ എങ്ങോട്ട്.......

Friday, August 30, 2013

നിഴലുകള്‍ ചിരിക്കുന്നു

ഇരിക്കുന്ന കൊമ്പ് മുറിച്ചു താഴെയിട്ടു,
അതിന്റെ കൂടെ വീഴുകയും എല്ലൊടിയുകയും ചെയ്തു.
പിന്നെ അത് മറ്റുള്ളോര്‍ക്ക് ഉപദേശിച്ചു...
കേട്ടവര്‍ കേട്ടവര്‍ ഊറി ഊറി ചിരിച്ചു.
ഇവരൊക്കെ എന്തിനാണ് ചിരിക്കുന്നതെന്നോര്‍ത്തു.
അവര്‍ക്കൊക്കെ ചിരിക്കാം. വീണത്‌ ഞാനാണല്ലോ.
എന്നാലും എന്റെ എല്ലൊടിഞ്ഞതില്‍ അവര്‍ക്കൊരു സഹതാപവുമില്ലേ?
മുഖത്തൊരു കൃത്രിമ വിഷാദമെങ്കിലും വരുത്തി എന്നെയൊന്നാശ്വസിപ്പിചൂടെ?
അവര്‍ വീണ്ടും വീണ്ടും ചിരിക്കുകയാണ്..
ഇനി മുറിവില്‍ വെച്ചുകെട്ടിയ തുണിക്കഷ്ണവും മരുന്നും കണ്ടിട്ടാവുമോ...?!
അതിലെന്തായിപ്പോ ഇത്രകണ്ട് ചിരിക്കാന്‍...?!
ഞാനവരുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു....
എന്നോട് മരത്തില്‍ കയറാനും പിന്നെ കൊമ്പ് മുറിക്കാനും പറഞ്ഞവര്‍ എവിടെ ?
അവരെന്റെ കയ്യില്‍ തന്ന കയറും മഴുവും എവിടെ ?
ഓരോ വെട്ടിലും ആ കൊമ്പില്‍നിന്നുതിര്‍ന്ന കായ്ക്കാനികള്‍ എവിടെ ?
ഒന്നുപോലും ഒന്നാസ്വദിച്ചു കഴിക്കാന്‍ ഞാന്‍ മുതിര്‍ന്നില്ല....
കൊമ്പ് മുറിക്കുന്നതിലായിരുന്നു മുഴുവന്‍ ശ്രദ്ധ...
കൂടുതല്‍ ആയാസപ്പെടാതെ തന്നെ വിജയം കണ്ടു..
എന്നെയും കൊണ്ട് കൊമ്പ് ഭൂമിയില്‍ പതിക്കുമ്പോള്‍
അവിടം വിജനം ശൂന്യം.
വളരെ പണിപ്പെട്ടു ആശുപത്രിയിലെത്തിയപ്പോള്‍
അവിടെയുള്ളവരും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...
എന്റെ നാട്ടുകാരും സമീപവാസികളും എല്ലാരും ചിരിക്കുന്നു...
മുറിഞ്ഞ കൈ ഇളക്കാതെ ആയാസപ്പെട്ട്‌ ഒന്ന് നിവര്‍ന്നിരുന്നു...
ചുറ്റും കൂടിയവരെയൊക്കെ ഒന്ന് നന്നായി ശ്രദ്ധിച്ചുനോക്കി...
ചിലര്‍ കൈയ്യൊടിഞ്ഞവര്‍.... ചിലരുടെ കാലുകള്‍...
നടുവൊടിഞ്ഞവര്‍........ വികൃതരൂപികള്‍...
ഇവരെന്റെ മുന്‍ഗാമികള്‍.......
ഞാനും ഒന്ന് ഊറിച്ചിരിച്ചു......